പീഡനത്താലുള്ള ശരീരവേദനയിലാണെങ്കിലും ഫിലിപ്പിയയിലെ ജയിലറയിൽ അവന്‍റെ സ്തോത്രഗാനങ്ങൾ അർദ്ധരാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചു. ഭൂകമ്പത്താൽ ജയിൽ കവാടം തുറക്കപ്പെട്ടശേഷം അവന്‍റെ ശബ്ദം കേട്ട പുറജാതിക്കാരനായ കാരാഗൃഹപ്രമാണി സന്തോഷിച്ചു: “നിനക്ക് ഒരു ദോഷവും ചെയ്യരുത്; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ.” - ഒരു ജയിൽപുള്ളിയുടെ സാന്നിദ്ധ്യത്താൽ സകല തടവുകാരും സംയമനം പാലിച്ച് അവിടെത്തന്നെ ഉണ്ടായിരുന്നു. കാരാഗൃഹപ്രമാണിക്ക് പൗലൊസിന്‍റെ വിശ്വാസത്തിന്‍റെ യാഥാർത്ഥ്യത്തിൽ ബോദ്ധ്യം ഉണ്ടായിട്ട് രക്ഷാമാർഗ്ഗത്തെക്കുറിച്ച് ആരായുകയും അവന്‍റെ കുടുംബാഗങ്ങൾ എല്ലാവരും പീഡിതരായ ക്രിസ്ത്യാനികളോടു ചേരുകയും ചെയ്തു. വീച 348.2